കേരള സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പ് ഇക്കഴിഞ്ഞ വനിതാ ദിനം (മാര്‍ച്ച് 8) മുതല്‍ പത്തുനാള്‍ 'സ്ത്രീത്വം ആഘോഷിക്കാ' നായി കോഴിക്കോട് സ്വപ്ന നഗരിയില്‍ നടത്തുന്ന സ്ത്രീകളുടെ ഉത്സവമാണ് 'തന്റേടം' എന്നു പേരിട്ടിരിക്കുന്ന ജെന്‍ഡര്‍ ഫെസ്റ്റ്.
സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ തരംതിരിവുകളില്ലാതെ സ്ത്രീശാസ്തീകരണത്തിനായുള്ള വേദിയൊരുക്കാനും ദൈനംദിന ജീവിതതില് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കാനും ചര്‍ച്ചചെയ്യാനുമാണ് ഈ 'ഉത്സവം' കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് സാമൂഹ്യക്ഷേമവകുപ്പിന്റെ വെബ്സൈറ്റില്‍ പറയുന്നു.
എന്തുകൊണ്ടാണ് ഇതിന് 'തന്റേടം' എന്നു പേരിട്ടിരിക്കുന്നത് എന്നായിരുന്നു ആദ്യം മുതലേയുള്ള ഒരു സംശയം. കാരണം 'തന്റേടം' എന്നത് നമ്മുടെ 'സാംസ്കാരിക പാരമ്പര്യ' പ്രകാരം പുരുഷന് അഭിലക്ഷണീയവും സ്ത്രീക്ക് അനഭിമതവുമായ ഒരു പദമാണല്ലോ! ഈ പേരു കണ്ട് കുറേ തന്റേടിപ്പെണ്ണൂങ്ങളുടെ സംസ്ഥാന സമ്മേളനമാണ് ഇതെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചെങ്കില്‍ കുറ്റം പറയാനാകില്ല. മാത്രമല്ല, ആദ്യത്തെ കുറേ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത് ബ്രാന്‍ഡ് അംബാസഡറായ സിനിമാ നടിയുടെ പല പോസിലുള്ള ചിത്രങ്ങളടിച്ച പോസ്റ്ററുകളും, നടിയെ അംബാസഡറാക്കിയതില്‍ ചിലര്‍ പ്രകടിപ്പിച്ച എതിര്‍പ്പും, 'അന്വേഷി' യുടെ 'തന്റേട' വിരുദ്ധ പ്രസ്ഥാവനകളുമൊക്കെയായിരുന്നു താനും.
ബെര്ളിത്തരങ്ങളിലാണ്, 'തന്റെ ഇടം' എന്ന അര്‍ഥത്തിലാണ് തന്റേടം എന്ന് ഈ മേളക്ക് പേരിട്ടിരിക്കുന്നത് എന്നു കണ്ടത്.
വേറെ ഒരിടത്തും ഇങ്ങനെയൊരു വിശദീകരണം കണ്ടതുമില്ല.
ഇംഗ്ലീഷില്‍ GRIT അഥവാ FORTITUDE ആണ് തന്റേടം. 'പ്രതികൂല സാഹചര്യങ്ങളെ സധൈര്യം നേരിടാനുള്ള ചങ്കുറപ്പ് 'എന്ന് അര്‍ഥം. ട്രെയിന്‍ യാത്രക്കിടയില്‍ വേട്ടയാടപ്പെട്ട സൗമ്യയും ഈ കഴിഞ്ഞ ദിവസം ഒരു ഓട്ടോ ഡ്രൈവറെ സഹായിക്കാന്‍ സന്മനസ്സു കാണിച്ച കുറ്റത്തിന് മരണം ഏറ്റുവാങ്ങേണ്ടി വന്ന ആര്യയും മുതല്‍ പീഢനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ഇരയാകേണ്ടി വരുന്ന, പത്രത്താളുകളില്‍ ഒരു വരി വാര്‍ത്ത പോലുമാകാത്ത അനേകായിരം സഹോദരിമാര്‍ക്ക് ഇത്തിരി ചങ്കുറപ്പ് കൂടുതലുണ്ടായിരുന്നെങ്കിലെന്ന് വെറുതെയെങ്കിലും ചിന്തിച്ചു പോയിട്ടുണ്ട്. ആ അര്‍ത്ഥത്തില്‍ സ്ത്രീ ശാക്തീകരണത്തിനായി നടത്തുന്ന ഒരുത്സവത്തിന് 'തന്റേടം' എന്ന പേര് ചേരും എന്നാണ് എന്റെ അഭിപ്രായം; അല്പം തെറ്റിദ്ധരിക്കപ്പെടാമെങ്കിലും!
സ്ത്രീകള്‍ക്ക് സ്വസ്ഥമായി ഒന്നു മൂത്രമൊഴിക്കാന്‍ പോലും സൗകര്യമില്ലാത്ത നാട്ടില്‍, ഇങ്ങനെയൊരു ഉത്സവം നടത്തിയതു കൊണ്ടോ, സ്ത്രീകള്‍ക്ക് കയറിയിരുന്നു ചര്‍ച്ചകള്‍ നടത്താന്‍ മാത്രമായി പാര്‍ക്കുകള്‍ (Gender Parks) നിര്‍മ്മിക്കുന്നതുകൊണ്ടോ എന്തെങ്കിലും ഗുണമുണ്ടാകാന്‍ പോകുന്നോ എന്ന് കണ്ടറിയണം.
പത്തു നാള് നീണ്ട ഉത്സവവും മാരത്തണും ചര്‍ച്ചകളും സിനിമാ പ്രദര്‍ശനവും വെടിവട്ടവും കഴിഞ്ഞ് പൊടിയും തട്ടി സംഘാടകര്‍ നാലു വഴിക്കു പിരിയുമ്പോള്‍ ഇവിടുത്തെ സാധാരണ സ്ത്രീ ഇതില്‍ നിന്ന് എന്തു നേടും? അവളുടെ ഏതെങ്കിലും പ്രശ്നങ്ങള്‍ക്ക് ഈ ഉത്സവം പരിഹാരം കാണുമോ? അല്ലെങ്കില്‍ അവളെ വേട്ടയാടുന്നവര്‍ ഇതുവഴി ബോധവത്കരിക്കപ്പെടുമോ? അങ്ങനെയൊക്കെ ആവട്ടെ കാര്യങ്ങള്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.
അടിക്കുറിപ്പുകള്‍:
1. ജെന്‍ഡര്‍ ഫെസ്റ്റില്‍ സമ്മാനിച്ച 100 'മഹിളാ തിലകം' അവാര്‍ഡുകളില്‍, ക്ലാസ്സിക്കല്‍ ഡാന്‍സ് വിഭാഗത്തില്‍ സമ്മാനിതരായവരില്‍ നവ്യാ നായരും. മഞ്ച് സ്റ്റാര്‍ സിംഗറിലൂടെ ക്ലാസ്സിക്കല്‍ ഡാന്‍സിന്റെ നവോത്ഥാനം നടത്തുന്നതിനായിരിക്കും ഈ അവാര്‍ഡ്. ഇത് നവ്യ നായര്‍ക്കുള്ള അവാര്‍ഡല്ല, മറിച്ച് പദ്മാ സുബ്രമണ്യവും മല്ലികാ സാരാഭായിയും അടക്കം അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ട മറ്റു പ്രഗത്ഭര്‍ക്കുള്ള അവഹേളനമാണ്.
2. ഇന്നത്തെ മനോരമ വാര്‍ത്ത - ജെന്‍ഡര്‍ ഫെസ്റ്റിന്റെ സമാപന സമ്മേളനത്തില്‍ വനിതകള്‍ക്കുള്ള കൈപ്പുസ്തക വിതരണം. വിതരണോദ്ഘാടനം നിര്‍വ്വഹിക്കുന്നത് പി. കെ കുഞ്ഞാലിക്കുട്ടി സാഹിബ്. ആ കൈപ്പുസ്തകത്തിന്റെ ഒരു കോപ്പി കിട്ടിയിരുന്നെങ്കില്‍...!
Friday, March 16, 2012
Tuesday, February 21, 2012
കർദ്ദിനാളിന്റെ കൂറ് ഇന്ത്യക്കോ ഇറ്റലിക്കോ?
റോമിൽ പോയി കർദ്ദിനാൾ പട്ടം വാങ്ങി തിരികെ വരും മുൻപ് സീറോ മലബാർ സഭയുടെ ആർച്ച്ബിഷപ്പ് ജോർജ്ജ് ആലഞ്ചേരി അത് വ്യക്തമാക്കിക്കഴിഞ്ഞു.
വത്തിക്കാന്റെ വാർത്താ ഏജൻസിയായ ഫിഡെസിനു നൽകിയ അഭിമുഖത്തിൽ, മത്സ്യത്തൊഴിലാളികളെ അരുംകൊല ചെയ്ത രണ്ട് ഇറ്റാലിയൻ നാവികരെ അറസ്റ്റ് ചെയ്ത കേരള പോലീസിന്റെ നടപടി 'സമാധാനപരമായി' കൈകാര്യം ചെയ്യാൻ കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരോട് താൻ പ്രത്യേകം നിർദ്ദേശിച്ചിട്ടൂണ്ടെന്നും, സർക്കാർ ഇക്കാര്യത്തിൽ തിരക്കിട്ട് തീരുമാനമെടുക്കരുതെന്നും അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.
ഈ സംഭവത്തിൽ കേരളത്തിലെ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പു നടത്തിവരികയാണെന്നും കർദ്ദിനാൾ നിസ്സംശയം പ്രഖ്യാപിച്ചിരിക്കുന്നു.
ഇറ്റലിയിൽ ഇപ്പോഴുള്ള കേന്ദ്ര മന്ത്രി കെ.വി തോമസ് കേരളത്തിലും കേന്ദ്രത്തിലും വളരെ സ്വാധീനമുള്ള ആളാണന്നും അദ്ദേഹം എല്ലാ സഹകരണവും ഇക്കാര്യത്തിൽ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കർദ്ദിനാൾ പറയുന്നു.
ഈ പ്രശ്നത്തിൽ കേരളവും കേന്ദ്ര ഗവണ്മെന്റും നിയമ നടപടികളും നയതന്ത്ര ചർച്ചകളുമായി മുന്നോട്ടു പോകുമ്പോഴാണ് രാജ്യതാത്പര്യത്തിനു വിരുദ്ധമായ കർദ്ദിനാളിന്റെ ഈ പ്രസ്ഥാവന വന്നിരിക്കുന്നത്.
കർദ്ദിനാൾ പട്ടം സ്വീകരിച്ച് കർത്താവിന്റെ നല്ല ഇടയനായി മാറേണ്ട വേളയിൽ തന്റെ കമ്യൂണിസ്റ്റ് വിദ്വേഷം പ്രകടിപ്പിക്കാനും അദ്ദേഹം മറന്നില്ല എന്നതും സ്തുത്യർഹമായ കാര്യം തന്നെ.
കേരളത്തിലെ ചില മന്ത്രിമാര്‍ വെറും മന്ത്രിമാരല്ല, , മറിച്ച് 'കത്തോലിക്കാ' മന്ത്രിമാരാണെന്നാണ് ബിഷപ്പിന്റെ കണ്ടുപിടുത്തം.
ഇന്ത്യയിലെ മതേതരത്വത്തെപറ്റി ഒരുപക്ഷേ കേട്ടിട്ടുപോലുമില്ലാത്ത ഇറ്റാലിയന്‍ സമൂഹം കര്‍ദ്ദിനാളിന്റെ ഈ പ്രസ്ഥാവന കേട്ട് കേരളത്തിലെയും കേന്ദ്രത്തിലെയും 'കത്തോലിക്കാ' മന്ത്രിമാര്‍ കത്തോലിക്കരുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ മാത്രം ആ സഥാനത്തിരിക്കുന്നവരാണെന്ന് തെറ്റിദ്ധരിക്കാതിരിക്കില്ല.
ഈ ഇറ്റാലിയന്‍/വത്തിക്കാന്‍ കൂറും ഇത്തരം 'കത്തോലിക്കാ' പ്രസ്ഥാവനകളുമാണോ ഒരാളെ ആര്‍ച്ച് ബിഷപ്പ് / കര്‍ദ്ദിനാള്‍ പദവികള്‍ക്ക് അര്‍ഹനാക്കുന്നത് എന്ന് സംശയിച്ചു പോകുന്നവരെ കുറ്റം പറയാനാവില്ല.
ഇറ്റലിക്കൊലയാളികളുടെ വെടിയേറ്റുമരിച്ച ബിങ്കിയും ജെലസ്റ്റിനും കത്തോലിക്കരായിരുന്നു, പക്ഷേ ഇറ്റലിക്കത്തോലിക്കരായ സൈനികരല്ലേ വെറും കീടങ്ങളായ മത്സ്യത്തൊഴിലാളികളേക്കാൾ കർത്താവിനു പ്രിയപ്പെട്ട കുഞ്ഞാടുകൾ എന്നു് കർദ്ദിനാൾ കുപ്പായമിട്ട് നിൽക്കുമ്പോൾ ബിഷപ്പിനു് തോന്നിയതിൽ എന്തദ്ഭുതം?
ഉപ്പിനോളം വരുമോ ഉപ്പിലിട്ടത്?
ഈ വിഷയത്തിൽ ജാതി മത വിവേചനമില്ലാതെ കേരളീയ സമൂഹം മുഴുവൻ ഒറ്റക്കെട്ടായി നിൽക്കുമ്പോൾ ഈ പ്രശ്നത്തെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കണ്ണിലൂടെ കാണാൻ ശ്രമിക്കുന്ന ഈ മഹാനായ ബിഷപ്പിനെ തിരിച്ചിങ്ങോട്ടൂ വിടാതെ മാർപ്പാപ്പയോ മറ്റോ ആക്കി അവിടെത്തന്നെ കുടിയിരുത്തണമേ എന്നാണ് ഈയുള്ളവന്റെ പ്രാർഥന.
ഫിഡെസ് പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് ചുവടെ:


വത്തിക്കാന്റെ വാർത്താ ഏജൻസിയായ ഫിഡെസിനു നൽകിയ അഭിമുഖത്തിൽ, മത്സ്യത്തൊഴിലാളികളെ അരുംകൊല ചെയ്ത രണ്ട് ഇറ്റാലിയൻ നാവികരെ അറസ്റ്റ് ചെയ്ത കേരള പോലീസിന്റെ നടപടി 'സമാധാനപരമായി' കൈകാര്യം ചെയ്യാൻ കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരോട് താൻ പ്രത്യേകം നിർദ്ദേശിച്ചിട്ടൂണ്ടെന്നും, സർക്കാർ ഇക്കാര്യത്തിൽ തിരക്കിട്ട് തീരുമാനമെടുക്കരുതെന്നും അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.
ഈ സംഭവത്തിൽ കേരളത്തിലെ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പു നടത്തിവരികയാണെന്നും കർദ്ദിനാൾ നിസ്സംശയം പ്രഖ്യാപിച്ചിരിക്കുന്നു.
ഇറ്റലിയിൽ ഇപ്പോഴുള്ള കേന്ദ്ര മന്ത്രി കെ.വി തോമസ് കേരളത്തിലും കേന്ദ്രത്തിലും വളരെ സ്വാധീനമുള്ള ആളാണന്നും അദ്ദേഹം എല്ലാ സഹകരണവും ഇക്കാര്യത്തിൽ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കർദ്ദിനാൾ പറയുന്നു.
ഈ പ്രശ്നത്തിൽ കേരളവും കേന്ദ്ര ഗവണ്മെന്റും നിയമ നടപടികളും നയതന്ത്ര ചർച്ചകളുമായി മുന്നോട്ടു പോകുമ്പോഴാണ് രാജ്യതാത്പര്യത്തിനു വിരുദ്ധമായ കർദ്ദിനാളിന്റെ ഈ പ്രസ്ഥാവന വന്നിരിക്കുന്നത്.
കർദ്ദിനാൾ പട്ടം സ്വീകരിച്ച് കർത്താവിന്റെ നല്ല ഇടയനായി മാറേണ്ട വേളയിൽ തന്റെ കമ്യൂണിസ്റ്റ് വിദ്വേഷം പ്രകടിപ്പിക്കാനും അദ്ദേഹം മറന്നില്ല എന്നതും സ്തുത്യർഹമായ കാര്യം തന്നെ.
കേരളത്തിലെ ചില മന്ത്രിമാര്‍ വെറും മന്ത്രിമാരല്ല, , മറിച്ച് 'കത്തോലിക്കാ' മന്ത്രിമാരാണെന്നാണ് ബിഷപ്പിന്റെ കണ്ടുപിടുത്തം.
ഇന്ത്യയിലെ മതേതരത്വത്തെപറ്റി ഒരുപക്ഷേ കേട്ടിട്ടുപോലുമില്ലാത്ത ഇറ്റാലിയന്‍ സമൂഹം കര്‍ദ്ദിനാളിന്റെ ഈ പ്രസ്ഥാവന കേട്ട് കേരളത്തിലെയും കേന്ദ്രത്തിലെയും 'കത്തോലിക്കാ' മന്ത്രിമാര്‍ കത്തോലിക്കരുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ മാത്രം ആ സഥാനത്തിരിക്കുന്നവരാണെന്ന് തെറ്റിദ്ധരിക്കാതിരിക്കില്ല.
ഈ ഇറ്റാലിയന്‍/വത്തിക്കാന്‍ കൂറും ഇത്തരം 'കത്തോലിക്കാ' പ്രസ്ഥാവനകളുമാണോ ഒരാളെ ആര്‍ച്ച് ബിഷപ്പ് / കര്‍ദ്ദിനാള്‍ പദവികള്‍ക്ക് അര്‍ഹനാക്കുന്നത് എന്ന് സംശയിച്ചു പോകുന്നവരെ കുറ്റം പറയാനാവില്ല.
ഇറ്റലിക്കൊലയാളികളുടെ വെടിയേറ്റുമരിച്ച ബിങ്കിയും ജെലസ്റ്റിനും കത്തോലിക്കരായിരുന്നു, പക്ഷേ ഇറ്റലിക്കത്തോലിക്കരായ സൈനികരല്ലേ വെറും കീടങ്ങളായ മത്സ്യത്തൊഴിലാളികളേക്കാൾ കർത്താവിനു പ്രിയപ്പെട്ട കുഞ്ഞാടുകൾ എന്നു് കർദ്ദിനാൾ കുപ്പായമിട്ട് നിൽക്കുമ്പോൾ ബിഷപ്പിനു് തോന്നിയതിൽ എന്തദ്ഭുതം?
ഉപ്പിനോളം വരുമോ ഉപ്പിലിട്ടത്?
ഈ വിഷയത്തിൽ ജാതി മത വിവേചനമില്ലാതെ കേരളീയ സമൂഹം മുഴുവൻ ഒറ്റക്കെട്ടായി നിൽക്കുമ്പോൾ ഈ പ്രശ്നത്തെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കണ്ണിലൂടെ കാണാൻ ശ്രമിക്കുന്ന ഈ മഹാനായ ബിഷപ്പിനെ തിരിച്ചിങ്ങോട്ടൂ വിടാതെ മാർപ്പാപ്പയോ മറ്റോ ആക്കി അവിടെത്തന്നെ കുടിയിരുത്തണമേ എന്നാണ് ഈയുള്ളവന്റെ പ്രാർഥന.
ഫിഡെസ് പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് ചുവടെ:
Labels:
കത്തോലിക്കാ സഭ,
കര്‍ദ്ദിനാള്‍ ആലഞ്ചേരി,
കാലികം
Subscribe to:
Posts (Atom)